Connect with us

Kerala

മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട: മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ പീഡിപ്പിക്കുകയും നഗ്നഫോട്ടോകള്‍ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റിലായി. മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന ഇയാളെ കോഴഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊന്‍കുന്നത്ത് നിന്ന് പിടികൂടിയത്.

പായിപ്പാട് സ്വദേശിനിയായ വീട്ടമ്മയെ 2012 ജനുവരി ഒന്നിനാണ് കാണാതായത്. അയല്‍വാസിയായ പാസ്റ്ററേയും കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇരുവരേയും കാണാതായില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇയാളുടെ പിടിയില്‍ നിന്ന് വീട്ടമ്മ രക്ഷപ്പെട്ടതോടെയാണ് വിവരങ്ങള്‍ പുറംലോകമറിഞ്ഞത്.

പത്തനംതിട്ട പുല്ലാട് ഒരു വീട് വാടകക്ക് എടുത്ത് വീട്ടമ്മയെ മയക്കുമരുന്ന് നല്‍കി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്നും ഇയാള്‍ ഭീഷണി തുടര്‍ന്നതോടെ വീട്ടമ്മ പത്തനംതിട്ട സിജെഎം കോടതിയെ സമീപിച്ചു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് കോഴഞ്ചേരി സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊന്‍കുന്നത്ത് വെച്ച് പ്രതിയെ പിടികൂടിയത്.

Latest