Connect with us

Kerala

ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: മരണം പത്തായി

Published

|

Last Updated

കൊച്ചി: ഫോര്‍ട്ട് കൊച്ചി ജെട്ടിക്കു സമീപം മത്സ്യബന്ധന ബോട്ട് ഇടിച്ചു യാത്രാബോട്ട് നെടുകെ പിളര്‍ന്നു മുങ്ങി മരിച്ചവരുടെ എണ്ണം പത്തായി. കുമ്പളങ്ങി സ്വദേശി ഫൗസിയയുടെ മൃതദേഹമാണ് ഇന്നു കിട്ടിയത്. പുലര്‍ച്ചെയോടെ കമാലക്കടവു ഭാഗത്തുനിന്നാണു ഫൗസിയയുടെ മൃതദേഹം കണെ്ടടുത്തത്. അഴിമുഖത്തെ കപ്പല്‍ചാലില്‍ ഫോര്‍ട്ട് കൊച്ചി നസ്രത്ത് സ്വദേശി സെബാസ്റ്റിയന്‍ ഷെല്‍ട്ടന്‍ എന്നിവര്‍ക്കായാണു തെരച്ചില്‍ തുടരുന്നത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞു ഫോര്‍ട്ടുകൊച്ചി കമാലക്കടവില്‍നിന്നു നൂറു മീറ്റര്‍ അകലെ വച്ചാണ് എം.ബി. ഭാരത് എന്ന കടത്തുബോട്ടിന്റെ മധ്യഭാഗത്തായി ബെസലേന്‍ എന്ന ഇന്‍ബോര്‍ഡ് മത്സ്യബന്ധന ബോട്ട് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തകര്‍ന്നു മുങ്ങി. ആറുപേരുടെ മൃതദേഹം ബുധനാഴ്ച തന്നെ കണെ്ടത്തിയിരുന്നു.

---- facebook comment plugin here -----

Latest