Connect with us

International

തകര്‍ന്നുവീണ വിമാനത്തില്‍ 6.5 ബില്യണ്‍ റൂപ്യയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്

Published

|

Last Updated

ജക്കാര്‍ത്ത: പപുവയിലെ ഉള്‍പ്രദേശത്ത് കഴിഞ്ഞ ദിവസം തകര്‍ന്നുവീണ വിമാനത്തില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനായി 6.5 ബില്യണ്‍ റൂപ്യ(4,70,000 ഡോളര്‍) ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവിശ്യയിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ളതായിരുന്നു ഈ തുകയെന്ന് ഇന്തോനേഷ്യയിലെ പോസ്റ്റോഫീസ് അധികൃതര്‍ അറിയിച്ചു. നാല് പേര്‍ ഈ പണത്തിന് എസ്‌കോര്‍ട്ടായി ഉണ്ടായിരുന്നതായും അവര്‍ വിശദീകരിച്ചു. നാല് ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. പപുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുരയില്‍ നിന്ന് ഒക്‌സിബില്ലിലേക്ക് പുറപ്പെട്ട ട്രിഗാന എയറിന്റെ വിമാനമാണ് കഴിഞ്ഞ ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ബിന്‍ടാംഗ് മലമ്പ്രദേശത്തു നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. വിമാനത്തില്‍ 54 യാത്രക്കാരുണ്ടായിരുന്നു. 1991 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ട്രിഗാന കമ്പനി ഓപറേറ്റ് ചെയ്ത 14 വിമാനങ്ങള്‍ വലിയ അപകത്തില്‍പ്പെട്ടിട്ടുണ്ട്. 2007ല്‍ കമ്പനിയെ യൂറോപ്യന്‍ യൂനിയന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 192 യാത്രക്കാരുമായി പോയ എയര്‍ ഏഷ്യ വിമാനം ജാവ സമുദ്രത്തില്‍ കഴിഞ്ഞ ഡിസംബറില്‍ തകര്‍ന്നുവീണിരുന്നു.

Latest