Connect with us

Ongoing News

പാക്കിസ്ഥാന്‍ വിന്‍ഡീസിനോട് തോറ്റു, ഓസീസ് - ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

Published

|

Last Updated

ക്രൈസ്റ്റ് ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് വീണ്ടും തോല്‍വി. വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരത്തില്‍ 150 റണ്‍സിനാണ് പാക്കിസ്ഥാന്റെ പരാജയം. 311 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ പാക്കിസ്ഥാന്റെ മുന്നേറ്റം 39 ഓവറില്‍ 160 റണ്‍സില്‍ ഒതുങ്ങി.

തുടക്കത്തില്‍ തന്നെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട പാക്കിസ്ഥാന് സുഹൈബ് മസൂദ് (50), ഉമര്‍ അക്മല്‍ (59) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് കുറച്ചെങ്കിലും ആശ്വാസം പകര്‍ന്നത്. 25 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാനെ കരകയറ്റിയത് ഇവരുടെ പ്രകടനമായിരുന്നു.

42 റണ്‍സും മൂന്ന് വിക്കറ്റുമെടുത്ത ആന്ദ്രേ റസല്‍ ആണ് മാന്‍ ഓഫ ദി മാച്ച്. രണ്ട് കളിയില്‍ ഒരു ജയം നേടിയ വെസ്റ്റിന്‍ഡീസിന് രണ്ട് പോയിന്റുണ്ട്. രണ്ടു കളികളിലും തോറ്റ പാകിസ്താന് ഇതുവരെ പോയിന്റ് ഒന്നും ലഭിച്ചിട്ടില്ല. ഇന്ത്യയോടായിരുന്നു പാക്കിസ്ഥാന്റെ ആദ്യ തോല്‍വി.

അതിനിടെ, ബ്രിസ്‌ബെയിനില്‍ നടക്കേണ്ടിയിരുന്ന ഓസ്‌ടേ്‌ലിയ- ബംഗ്ലാദേശ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.