Connect with us

National

ഗോവിന്ദ് പന്‍സാരെയുടെ നില മെച്ചപ്പെട്ടു

Published

|

Last Updated

കോലാപ്പൂര്‍: അജ്ഞാതരുടെ വേടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സി പി ഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ നില മെച്ചപ്പെട്ടു. ബോധം വീണ്ടും കിട്ടിയ അദ്ദേഹത്തിന് ആളുകളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.
കഴിഞ്ഞ ദിവസം അദ്ദേഹത്തെ എട്ട് മണിക്കൂറോളം നീണ്ട മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു. പ്രഭാത സവാരിക്കിടെയാണ് തിങ്കളാഴ്ച രാവിലെ പന്‍സാരെയ്ക്കും ഭാര്യക്കും വെടിയേറ്റത്.
ബൈക്കിലെത്തിയ അക്രമികള്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നു. ഭാര്യ ഉമയുടെ സ്ഥിതി ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. മൂന്നു വര്‍ഷമായി ടോള്‍ വിരുദ്ധ പ്രക്ഷോഭം നയിക്കുകയാണ് പന്‍സാരെ. സംഭവത്തില്‍ ഉള്‍പ്പെട്ട് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.