Connect with us

Kerala

നിസാമിന് ജാമ്യം നിഷേധിച്ചു

Published

|

Last Updated

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് കോടതി ജാമ്യം നിഷേധിച്ചു. നിസാമിന് സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനമുണ്ടെന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി. നിസാമിന്റെ പേരിലുള്ള കേസുകള്‍ ഒത്തുതീര്‍ത്തത് സ്വാധീനത്തിന് തെളിവാണെന്നും കോടതി വ്യക്തമാക്കി.
ചന്ദ്രബോസിന്റെ മരണത്തെ തുടര്‍ന്ന് നിസാമിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. കാറിടിച്ചുള്ള ആഴമേറിയ മുറിവുകളാണ് മരണകാരണമെന്ന ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍ ഉള്‍പ്പെടെയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇയാളുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ചന്ദ്രബോസ് മരിച്ചത്. ജനുവരി 29നായിരുന്നു നിസാം തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചും മര്‍ദിച്ചും പരിക്കേല്‍പ്പിച്ചത്.

Latest