Connect with us

Malappuram

രാധവധം: കൊലപാതകത്തിലേക്ക് നയിച്ചത് അവിഹിതബന്ധം പുറത്തു പറയുമെന്ന ഭീഷണി

Published

|

Last Updated

മഞ്ചേരി: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ബിജു നായര്‍ക്ക് പലരുമായും അവിഹിത ബന്ധമുണ്ടായത് പുറത്തു പറയുമെന്ന രാധയുടെ ഭീഷണിയാണ് ബിജുവിനെ കൊലപാതകത്തിലേക്ക് നയിച്ചത്.
മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബിജുവിന് രാധയുമായും മറ്റു സ്ത്രീകളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. രാധയുമായി പലപ്പോഴും സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ജോലിക്കാര്യം, സ്ഥലംമാറ്റം തുടങ്ങി പല ആവശ്യങ്ങള്‍ക്കും കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പലരും വന്നിരുന്നു.
ഇവരുമായുള്ള അവിഹിത ബന്ധങ്ങള്‍ പുറത്തു പറയുമെന്ന രാധയുടെ വെളിപ്പെടുത്തല്‍ കാരണം രാധയെ രണ്ട് തവണ വാഹനമിടിച്ചു അപായപ്പെടുത്താന്‍ ബിജു ക്വട്ടേഷന്‍ നല്‍കിയിരുന്നു. രാധയുടെ മൃതദേഹം കണ്ടതിന്റെ പിറ്റേ ദിവസം ബിജുവിനെയും സുഹൃത്തായ ശംസുദ്ദീനെയും നിലമ്പൂര്‍ സി ഐ. എ പി ചന്ദ്രന്‍ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ കോവിലകത്തുമുറി ചിറക്കല്‍ രാധ (49)യുടെ മൃതദേഹം കണ്ടെത്തിയ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പത്തിന് തന്നെ നിഷ്ഠൂരമായ കൊലക്കേസിന്റെ വിധി പുറത്തു വരികയും പ്രതികളായ ബിജു നായര്‍ (37), കുന്നക്കല്‍ ശംസുദ്ദീന്‍ എന്ന ബാപ്പുട്ടി (39) അറസ്റ്റിലായിരുന്നു.

Latest