Connect with us

National

ടൂറിസ്റ്റ് ഗൈഡ് ജപ്പാന്‍ യുവതിയെ ബലാത്സംഗം ചെയ്തു

Published

|

Last Updated

ജയ്പൂര്‍: പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പൂരിലെ കാഴ്ചകള്‍ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് 20 കാരിയായ ഒരു ജപ്പാന്‍ ടൂറിസ്റ്റിന്റെ കൂടെ കൂടിയ ഒരു യുവാവ് അവരെ ബലാത്സംഗം ചെയ്തു. ഒരു മോട്ടോര്‍ ബൈക്കില്‍ കയറ്റി യുവതിയെ ജയ്പൂര്‍- അജ്മീര്‍ ഹൈവെയിലെ മൊജാമബാദ് ഗ്രാമത്തിലെത്തിച്ചാണ് യുവാവ് ജപ്പാന്‍കാരിയെ പീഢിപ്പിച്ചത്. യുവതിയുടെ പരാതിയിന്മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഞായറാഴ്ച ജയ്പൂര്‍ സിറ്റിയിലെ ജല്‍ മഹല്‍ സന്ദര്‍ശനത്തിനിടെയാണ് ജപ്പാന്‍കാരി യുവാവുമായി പരിചയപ്പെട്ടത്. സംസാരിക്കാന്‍ പ്രയാസമനുഭവപ്പെടുന്ന യുവതി ഗൈഡ് എന്നനിലയില്‍ കൂടെ കൂടിയ യുവാവ് മനോഹരമായി ഇംഗഌഷ് കൈകാര്യം ചെയ്യുന്നതില്‍ ആകൃഷ്ടയായിരുന്നുവെന്ന് ജയ്പൂര്‍ മേഖല പോലീസ് ഐ ജിയായ ഡി സി ജയിന്‍ പറഞ്ഞു. യുവതിയെ ഡുഡുവിനടുത്ത് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കൊണ്ടുപോയാണ് യുവാവ് ബലാത്സംഗം ചെയ്തത്. അക്രമിയില്‍ നിന്നും രക്ഷപ്പെടാന്‍ യുവതി ആര്‍ത്ത് കരഞ്ഞപ്പോള്‍ ഗ്രാമീണര്‍ ഓടിക്കൂടി.അതിനിടയില്‍ യുവാവ് രക്ഷപ്പെട്ടു.
ഗ്രാമവാസികളാണ് യുവതിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഗൈഡ് ചമഞ്ഞെത്തിയ യുവാവിന്റെ പേര് പോലും യുവതിക്കറിയില്ല. അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 23- 27വയസ്പ്രായമുള്ള യുവാവിന്റെ രേഖാചിത്രം തയ്യാറാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.
ജയ്പൂരില്‍ ടൂറിസ്റ്റുകളായി എത്തുന്ന വിദേശ യുവതികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് പുതിയ സംഭവമല്ല. ഒരു ജപ്പാനീസ് യുവതി അജ്മീറിലും ഒരു ബ്രിട്ടീഷ് യുവതി ഉദയ്പൂരിലും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. ഒരു ജര്‍മന്‍ യുവതിയും ജയ്പ്പൂരില്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്.
ഒഡീഷ കാഡറിലെ ഒരു ഡി ജി പിയുടെ മകന്‍ ഈ കേസില്‍ പ്രതിയായിരുന്നു. അതിവേഗ കോടതി അയാളെ ശിക്ഷിക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest