Connect with us

Ongoing News

ഇന്ത്യ 200ന് പുറത്ത്

Published

|

Last Updated

പെര്‍ത്ത്: ത്രിരാഷ്ട്ര പരമ്പരയിലെ ഇഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 48.1 ഓവറില്‍ 200 റണ്‍സെടുത്ത് ഇന്ത്യയുടെ എല്ലാവരും പുറത്തായി. 101 പന്തില്‍ 73 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ 65 പന്തില്‍ 38 റണ്‍സെടുത്തു.
ടോസ് നേടിയ ഇഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മെച്ചപ്പെട്ട തുടക്കമായിരുന്നു രഹാനെയും ധവാനും ഇന്ത്യയ്ക്ക് നല്‍കിയത്. 20 ഓവറില്‍ 83 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. ധവാനായിരുന്നു പുറത്തായത്. പിന്നീട് തുടരെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. കോഹ്‌ലി 19 പന്തില്‍ 8 റണ്‍സെടുത്ത് പുറത്തായി. പിന്നാലെയെത്തിയ റെയ്‌ന (1), റായിഡു (12), ധോനി (17), ബിന്നി (7), ജഡേജ (5), അക്ഷര്‍ (1), മഹമ്മദ് ഷാമി (25), എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മോഹിത് ശര്‍മ 7 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി ഫിന്‍ 3 വിക്കറ്റ് നേടി. വോക്‌സ്, അലി, ബ്രോഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റും നേടി. ഇന്ന് വിജയിക്കുന്നവരായിരിക്കും ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടുക. മത്സരം സമനിലയിലാകുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ ഇഗ്ലണ്ട് ഫൈനലില്‍ കടക്കും.

Latest