Connect with us

National

യു പിയില്‍ രണ്ട് എം എല്‍ എമാരെ അയോഗ്യരാക്കി

Published

|

Last Updated

ലക്‌നോ: നിയമസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും സര്‍ക്കാറിന്റെ കരാര്‍ പണികള്‍ ഏറ്റെടുത്ത് നടത്തിയതിന് ഉത്തര്‍ പ്രദേശിലെ രണ്ട് എം എല്‍ എമാരെ സംസ്ഥാന ലോകായുക്ത അയോഗ്യരാക്കാന്‍ നിര്‍ദേശിച്ചു. ബി ജെ പിയുടെ ബജരംഗ് ബഹദൂര്‍ സിംഗ്, ബി എസ് പിയുടെ ഉമാശങ്കര്‍ സിംഗ് എന്നിവരെയാണ് ഗവര്‍ണര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്.
2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബജരംഗ് ബഹദൂര്‍ സിംഗ് മഹാരാജ്ഗഞ്ച് ദില്ലയിലെ ഫരേന്‍ദ മണ്ഡലത്തില്‍ നിന്നും ഉമാശങ്കര്‍ സിംഗ് ബില്ല ജില്ലയിലെ രസ്‌റ മണ്ഡലത്തില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിയമസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും ഇരുവരും കരാറുകാരായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകായുക്ത എന്‍ കെ മെഹ്‌റോത്രയാണ് അവരെ അയോഗ്യരാക്കാന്‍ ശിപാര്‍ശ ചെയ്തത്. ലോകായുക്തയുടെ ശിപാര്‍ശയനുസരിച്ച് ഗവര്‍ണര്‍ രാം നായിക് ആണ് നടപടി സ്വീകരിച്ചതെന്ന് രാജ്ഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലോകായുക്തയുടെ ശിപാര്‍ശയിന്മേല്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായവും ആരാഞ്ഞിരുന്നു.

---- facebook comment plugin here -----

Latest