Connect with us

Thrissur

ബൈക്കുകള്‍ മോഷ്ടിച്ച്‌വില്‍പന: നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: ജില്ലയില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ വന്‍ മോഷണ സംഘത്തിലെ നാല് പേര്‍ കൂടി ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തു. എളവള്ളി ചക്കാണ്ടന്‍ വീട്ടില്‍ സുധാകരന്‍ മകന്‍ സുജിത്ത്(19), പ്രായപൂര്‍ത്തിയാകാത്ത പാവറട്ടി സ്വദേശികളായ മൂന്ന് പേരുമാണ് പിടിയിലായത്.
ഇന്നലെ തൊയക്കാവ് സ്വദേശി പോക്കാക്കില്ലത്ത് നാസര്‍ മകന്‍ സാബീര്‍(19)നേയും, രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളേയും അറസ്റ്റു ചെയ്തിരുന്നു. ചിയ്യാരം വാകയില്‍ റോഡില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കുറ്റിച്ചിറ സ്വദേശി ലിന്റോയുടെ യമഹ സ്‌കൂട്ടര്‍, അഞ്ചേരി പല്ലന്‍ കോളനിയില്‍ സുധിയുടെ വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍, പുത്തൂര്‍ സ്വദേശി ഷിജോയുടെ ഹോണ്ട ഡിയോ സ്‌കൂട്ടര്‍, നെല്ലിക്കുന്ന് സ്വദേശി ജെസ്റ്റോയുടെ 150000 രൂപ വിലയുള്ള ഹോണ്ട സി ബി ആര്‍ ബൈക്ക്, വടക്കാഞ്ചേരിയില്‍നിന്നും ചിറ്റണ്ട സ്വദേശി ശ്രീജിത്തിന്റെ ഹോണ്ട ഡിയര്‍ സ്‌കൂട്ടര്‍, കേച്ചേരി സ്വദേശി ഷൈനിയുടെ ആക്ടീവ സ്‌കൂട്ടര്‍ എന്നിവയും സംഘാംഗങ്ങളില്‍നിന്നും പോലീസ് കണ്ടെടുത്തു. സംഘ തലവന്‍ സബീര്‍ റെന്റിനെടുത്ത ഹൂണ്ടായ് ഇയോണ്‍ കാര്‍ ഇടിച്ച് കേടു സംഭവിച്ച കേസില്‍ കേടുപാടുകള്‍ തീര്‍ക്കാനായി 30000 രൂപ ആവശ്യമായി വന്നപ്പോള്‍ ആ തുക കണ്ടെത്തുന്നതിനായാണ് വിദ്യാര്‍ഥികളെയും കൂട്ടി മോഷണം ആസൂത്രണം ചെയ്തത്.ആഡംബര ജീവിതം നയിക്കുന്നതിനും വാഹനങ്ങളോടുള്ള താത്പര്യവുമാണ് സംഘത്തെ മോഷണത്തിന് പ്രേരിപ്പിച്ചത്. ബൈക്കുകള്‍ മോഷ്ടിച്ച ശേഷം ചിറ്റാട്ടുകരയിലുള്ള ബൈക്ക് വര്‍ക്ക്‌ഷോപ്പില്‍ വെച്ചാണ് വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയിരുന്നത്. യഥാര്‍ഥ നമ്പര്‍ മാറ്റി ഗുരുവായൂര്‍ റജിസ്‌ട്രേഷനുള്ള നമ്പറുകള്‍ എഴുതിയും ആര്‍ സി ബുക്കുകള്‍ നഷ്ടപ്പെട്ട വാഹനങ്ങളാണെന്ന് വിശ്വസിപ്പിച്ചുമാണ് ചെറിയ തുകക്ക് വാഹനങ്ങള്‍ വില്‍പന നടത്തിയിരുന്നത്. മോഷ്ടിച്ച മറ്റു വാഹനങ്ങള്‍ കണ്ടെടുക്കാന്‍ പോലീസ് ശ്രമമാരംഭിച്ചു.ഒല്ലൂര്‍ സി ഐ ഉമേഷ് എസ് ഐ എം പി രാജേഷ്, സി പി ഒ മാരായ ഷാദത്ത്, പ്രിബു, ജോമോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

---- facebook comment plugin here -----

Latest