Connect with us

Palakkad

വനിതാ പ്രൊഫസറെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

കോയമ്പത്തൂര്‍: സ്വകാര്യ എന്‍ജിനിയറിങ് കോളേജ് അസി പ്രൊഫ രമ്യയെ കാരമടയിലെ വീട്ടില്‍ കൊലപ്പെടുത്തിയ കേസില്‍ തിരുനെല്‍വേലിസ്വദേശി മഹേഷിനെ (28) കോയമ്പത്തൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നവംബര്‍ മൂന്നിന് നടന്ന കൊലപാതകം തുമ്പൊന്നും കിട്ടാതെ ഇഴയുകയായിരുന്നു. കൊല നടത്തുംമുമ്പ് രമ്യയെ (24) ബലാത്സംഗം ചെയ്തിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെയാണ് കേസ് പുതിയ വഴിയില്‍ പോലീസ് തിരിച്ചുവിട്ടത്. മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രമ്യയെ ഫോണില്‍ ബന്ധപ്പെട്ടവരെ അന്വേഷിച്ച പോലീസ് കോള്‍വന്ന സ്ഥലം തേടിച്ചെന്നാണ് പ്രതിയെ പിടികൂടിയത്. പാപ്പനായ്ക്കന്‍ പാളയത്തിന് സമീപം വാടകവീട്ടില്‍ താമസക്കാരനാണ് പ്രതി.
രമ്യയുടെ വീട്ടില്‍ സൗഹൃദസന്ദര്‍ശനത്തിനെത്തിയ മഹേഷ് ബാലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയതായും സം‘വത്തിന് സാക്ഷിയായ അമ്മ മാലതിയെ (48) ഗുരുതരമായി പരിക്കേല്പിച്ചതായും പറയുന്നു. ബോധമറ്റ നിലയിലായിരുന്ന അമ്മ. വിവരങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ പ്രയാസപ്പെട്ടു. അവസാനം പോലീസ് രമ്യയുടെ ഫോണിലെ കോളുകള്‍ പരിശോധിച്ചും ടവറിന്റെ സ്ഥാനം കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് മഹേഷിനെ കുടുക്കാന്‍ സഹായമായത്.