Connect with us

Kerala

മാണിക്ക് പണം നല്‍കിയതിന്റെ തെളിവുകള്‍ പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് പുറത്തുവിട്ടു. ബിജു രമേശ് നാളെ വിജിലന്‍സിന് നല്‍കാനിരുന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. ധനമന്ത്രി കെഎം മാണിക്ക് പണം നല്‍കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന ബാറുടമകളുടെ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.

കൊച്ചി പാലാരിവട്ടത്തെ ഹോട്ടലില്‍ ചേര്‍ന്ന ബാര്‍ അസോസിയേഷന്റെ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന്റെ രണ്ടര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് പുറത്തു വിട്ടിരിക്കുന്നത്.
പണം നല്‍കിയതിന്റെ വിവരങ്ങള്‍ ബാറുടമ അനിമോനാണ് വിശദീകരിക്കുന്നത്. ത്രീസ്റ്റാര്‍ ഫോര്‍സ്റ്റാര്‍ ബാറുകള്‍ നിലനിര്‍ത്താന്‍ 25 കോടി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ തിരുവന്തപുരം ജില്ലയില്‍ നിന്നുള്ള അഞ്ച് കോടിയുള്‍പ്പെടെ 30 കോടി നല്‍കാമെന്നായിരുന്നു ചൈനാ സുനിലിന്റെ അഭിപ്രായം. തിരുവനന്തപുരത്തെ ബാര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ് ചൈന സുനില്‍. 418 ബാറുകള്‍ തുറക്കാതിരിക്കാനും 312 ബാറുകള്‍ തുറക്കാനുമായിരുന്നു 30 കോടി നല്‍കാന്‍ തീരുമാനിച്ചത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നെടുമ്പാശേരിയിലെത്തി രണ്ടു കോടി രൂപ കൈമാറി. ജോമോന്‍, അനിമോന്‍ എന്നിവരുള്‍പ്പെടെ മൂന്നു പേരാണ് പണം കൈമാറിയത്. ഇതിനു ശേഷമാണ് 312 ബാറുകള്‍ തുറക്കാന്‍ തീരുമാനമായത്. പണം നല്‍കാത്തവരുടെ 418 ബാറുകള്‍ പൂട്ടാനും തീരുമാനിച്ചു.

രണ്ടാം ഘട്ടമായി അഞ്ചു കോടി രൂപയുമായി മാണിയുടെ പാലായിലെ വസതിയിലെത്തി. രാത്രി ഒരു മണിക്ക് അനിമോനാണ് പണവുമായി വസതിയിലെത്തിയത്. എന്നാല്‍ മാണിയുടെ നിലപാടില്‍ വ്യക്തതയില്ലാത്തതിനാല്‍ പണം നല്‍കാതെ മടങ്ങിയെന്നും ബാറുടമകളുടെ സംഭാഷണത്തില്‍ വ്യക്തമാകുന്നു.

---- facebook comment plugin here -----

Latest