Connect with us

Ongoing News

കമനീയ കാഴ്ചകളോടെ മൂന്നാം നാളിലേക്ക്...

Published

|

Last Updated

കോഴിക്കോട്: കോഴിക്കോടിന്റെ മനസ്സ് നിറച്ച് കലോത്സവം മൂന്നാം നാളിലേക്ക്. ഏറെ സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് വേദിയായ കോഴിക്കോട്ടേക്ക് കൗമാരോത്സവം കൂടാന്‍ നാടു മുഴുവന്‍ ഒഴുകിയെത്തുകയാണ്. നിന്നു തിരിയാനിടമില്ല ഒന്നാം വേദിയില്‍. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പന്തലില്ലാത്ത സ്ഥലം തന്നെ കുറവാണ്. 17 വേദികളിലും കലാസ്വാദകര്‍ മുഴുവന്‍ സമയവും നിറഞ്ഞിരിക്കുന്ന കാഴ്ചയാണുള്ളത്. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ നടന്ന ഹൈസ്‌ക്കൂള്‍ വിഭാഗം ഭരതനാട്യ മത്സരത്തോടെയാണ് ഇന്നലെ വേദിയുണര്‍ന്നത്. അപ്പീലുകളുടെ പ്രവാഹവും മത്സരങ്ങളുടെ വൈകിയോട്ടവും കാരണം നിശ്ചിത സമയത്ത് ഒരു വേദിയിലും മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. ഒന്നാം വേദിയില്‍ വൈകീട്ട് ആറ് മണിവരെ ഭരതനാട്യം തുടര്‍ന്നു. ശേഷമാണ് രണ്ടാം ഇനമായ മാര്‍ഗം കളി ആരംഭിച്ചത്. പുലര്‍ച്ചെ വരെ മാര്‍ഗം കളിയും തുടര്‍ന്നു. സംഘാടനത്തിലെ കല്ലുകടി ജനകീയ മേളയുടെ രസംകെടുത്തുന്നുണ്ട്.