Connect with us

Ongoing News

ഐപിഎല്‍ ഒത്തുകളി: ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിന് പങ്കുണ്ടോയെന്നതിന് തെളിവുണ്ടോയെന്ന് വിചാരണകോടതി. ശ്രീശാന്ത് പണം പറ്റിയതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. വാതുവെപ്പുകാരുമായി ശ്രീശാന്ത് സംസാരിച്ചതിനും തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശ്രീശാന്ത് ഷോപ്പിങ് നടത്തിയത് വാതുവെപ്പുകാരുടെ പണം കൊണ്ടാണെന്നതിന് എന്താണ് തെളിവെന്നും കോടതി ചോദിച്ചു.
ഫോണ്‍ സംഭാഷണം ഇടനിലക്കാരനും വാതുവെപ്പുകാരനും തമ്മിലാണെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ നിരീക്ഷണം ആശ്വാസം നല്‍കുന്നതാണെന്ന് ശ്രീശാന്ത് പറഞ്ഞു. താന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കോടതിയുടെ നിരീക്ഷണം. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാകുമെന്നാണ് കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

Latest