Connect with us

National

കരുണാനിധി തന്നെ ഡി എം കെ നേതാവ്

Published

|

Last Updated

ചെന്നൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഡി എം കെയുടെ മേധാവിയായി കരുണാനിധിയെ വീണ്ടും തിരഞ്ഞെടുത്തു. 92 വയസ്സുള്ള കരുണാനിധി ഇത് പന്ത്രണ്ടാം തവണയാണ് ഡി എം കെ യുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കരുണാനിധിക്ക് പകരം മകന്‍ എം കെ സ്റ്റാലിന്‍ പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്തുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.
അതേസമയം പാര്‍ട്ടിയുടെ പിന്തുടര്‍ച്ച പ്രകാരം മൂന്നാം സ്ഥാനത്തുള്ള സ്റ്റാലിന്‍ രണ്ടാമതും പാര്‍ട്ടിയുടെ ട്രഷററായി ചുതലയേല്‍ക്കും. കരുണാനിധിയുടെ മകള്‍ എം കനിമൊഴിയെ വനിതാ സംഘടനയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇതിനു മുമ്പ് കരുണാനിധിയെ കുറിച്ച് വന്ന വാര്‍ത്തകള്‍ സ്റ്റാലിന്‍ തള്ളിക്കളഞ്ഞു.

Latest