Connect with us

Ongoing News

നാലാം ടെസ്റ്റ്: സ്മിത്തിനും സെഞ്ച്വറി; ഓസീസ് 572ന് ഡിക്ലയര്‍ ചെയ്തു

Published

|

Last Updated

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 572 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് തുടര്‍ച്ചയായ നാലാം ടെസ്റ്റിലും സെഞ്ച്വറി നേടി. 117 റണ്‍സ് നേടിയ സ്മിത്തിനെ ഉമേഷിന്റെ പന്തില്‍ സാഹ പിടിച്ച് പുറത്താക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മുരളീ വിജയ് ആദ്യ പന്തില്‍ തന്നെ പൂജ്യനായി മടങ്ങി. സ്റ്റാര്‍കിന്റെ പന്തില്‍ ഹാദിന്‍ ക്യാച്ചെടുത്താണ് വിജയ്‌യെ പുറത്താക്കിയത്.  രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. 31 റണ്‍സുമായി ലോകേഷ് യാദവും 40 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയക്കായി സെഞ്ച്വറി നേടി വാര്‍ണര്‍ക്കും സ്മിത്തിനും പുറമേ റോജേഴ്‌സും (95) വാട്‌സനും (81) ഷോണ്‍ മാര്‍ഷും (73) ബേണ്‍സും (58) അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി അഞ്ച് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിനും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം നേടി.