Connect with us

Gulf

പുസ്തകമേള; ആദ്യ മൂന്നു ദിനം അഞ്ചുലക്ഷം പേരെത്തി

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ ആദ്യമൂന്നു ദിവസം എത്തിയത് 4.65 ലക്ഷം ആളുകള്‍. ഇത് സര്‍വകാല റിക്കോര്‍ഡാണെന്ന് പുസ്തകമേള ഡയറക്ടര്‍ അഹ്മദ് ബിന്‍ റാശിദ് അല്‍ അമിരീ പറഞ്ഞു.
33-ാമത് പുസ്തകമേളയില്‍ 59 രാജ്യങ്ങളിലെ 1,256 പ്രസാധകര്‍ എത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പരിപാടികളാണ് മറ്റൊരു ആകര്‍ഷണം.
മൂന്നാം ദിവസമായ വെള്ളിയാഴ്ച രണ്ടു ലക്ഷം പേരെത്തി. കഴിഞ്ഞ വര്‍ഷം 11 ദിവസം കൊണ്ട് 10 ലക്ഷത്തോളം പേരാണ് എത്തിയത്. ഇത്തവണ 25 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അമിരീ പറഞ്ഞു.
നിരവധി പുസ്തകങ്ങളുടെ പ്രകാശനം വെള്ളിയാഴ്ച നടന്നു. മലയാള കാവ്യസന്ധ്യക്ക് നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി.