Connect with us

National

ആന്ധ്രയില്‍ കോണ്‍ഗ്രസ് നേതാവ് ബി ജെ പിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും അഞ്ച് തവണ നിയമസഭാംഗവുമായിരുന്ന കണ്ണ ലക്ഷ്മിനാരായണ ബി ജെ പിയില്‍ ചേര്‍ന്നു.പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്.
കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പദത്തിനായി ലക്ഷ്മിനാരായണയും രംഗത്തുണ്ടായിരുന്നു. 35 വര്‍ഷം സജീവമായിരുന്ന കോണ്‍ഗ്രസിനോട് അദ്ദേഹം വിടപറഞ്ഞത് ആന്ധ്ര തീരദേശമേഖലയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. കാപു സമുദായത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള നേതാവായിരുന്നു “കണ്ണ” എന്ന് പരക്കെ ആദരപൂര്‍വം വിളിച്ചിരുന്ന ലക്ഷ്മിനാരായണ. 1989ലെ പൊതു തിരഞ്ഞെടുപ്പില്‍ പെഡകുരപാഡു മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് പിന്നീടൊരിക്കലും തിരിഞ്ഞു നേക്കേണ്ടി വന്നിട്ടില്ല. കോണ്‍ഗ്രസ് സര്‍ക്കാറുകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം ഇരുത്തംവന്ന ഭരണാധികാരിയായിരുന്നു.

Latest