Connect with us

Gulf

അനാശാസ്യ കേന്ദ്രം നടത്തിയ മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം തടവ്

Published

|

Last Updated

അബുദാബി: നഗരത്തില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്നു പേര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. അബുദാബി അപ്പീല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട മൂന്നുപേരും ഏഷ്യന്‍ വംശജരാണ്. കേസിലെ നാലാം പ്രതിയായ ഏഷ്യക്കാരിക്ക് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. വേശ്യാവൃത്തി നടത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അബുദാബി ക്രിമിനല്‍ പ്രാഥമിക കോടതി നേരത്തെ ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. ആദ്യ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം വീതവും നാലാം പ്രതിയായ സ്ത്രീക്ക് അഞ്ചുവര്‍ഷവുമായിരുന്നു പ്രാഥമിക കോടതി വിധിച്ചിരുന്ന ശിക്ഷ. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ വാദം കേട്ട കോടതി കഴിഞ്ഞ ദിവസമാണ് പ്രാഥമിക കോടതി വിധിച്ച ശിക്ഷാ കാലയളവ് അഞ്ചും മൂന്നുമാക്കി കുറച്ചത്. ഇതേ കേസില്‍ തന്നെ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു ജി സി സി പൗരനും കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും ശിക്ഷാ കാലാവധിക്കു ശേഷം നാടുകടത്താനും അപ്പീല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Latest