Connect with us

Malappuram

മാലപൊട്ടിക്കല്‍ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി

Published

|

Last Updated

പെരിന്തല്‍മണ്ണ: ബൈക്കില്‍ ചുറ്റിക്കറങ്ങി നടന്നുപോകുന്ന സ്ത്രീകളെയും കുട്ടികളെയും പുറകില്‍ സഞ്ചരിക്കുന്ന സ്ത്രീകളെയും തടഞ്ഞു നിര്‍ത്തി അവരുടെ സ്വര്‍ണാഭരണങ്ങള്‍ പൊട്ടിക്കുന്ന സംഘത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍പെട്ട അങ്ങാടിപ്പുറം, തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്ത് വെച്ചും കട്ടുപ്പാറയില്‍ വെച്ചും മാണിക്യപുരം ക്ഷേത്രത്തിനടുത്ത് വെച്ചും കല്യാണി മണ്ഡപത്തിനടുത്തു വെച്ചും സരോജിനി സ്‌കൂളിനടുത്തു വെച്ചും സംഗീത തിയേറ്റര്‍ റോഡില്‍ വെച്ചും കവര്‍ച്ച ചെയ്ത കടമ്പഴിപ്പുറം അടക്കാപുത്തൂര്‍ സ്വദേശി കോതാവില്‍ ഉണ്ണികൃഷ്ണന്‍, ശ്രീകൃഷ്ണപുരം കല്ലുവഴി സ്വദേശി വാളക്കോട്ടില്‍ ശരത് എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ വിശദമായി വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നും ഈ കേസുകള്‍ക്ക് പുറമെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിക്ക് സമീപത്ത് വെച്ചും മണ്ണാര്‍ക്കാട് ചിറക്കല്‍പടിയില്‍ വെച്ചും ആര്യമ്പാവില്‍ വെച്ചും മണ്ണാര്‍ക്കാട് ടൗണില്‍ വെച്ചും രണ്ടാം പ്രതി ശരതും കൂട്ടുകാരനായ മഹേഷും കൂടി ഇത്തരത്തില്‍ ബൈക്കില്‍ സഞ്ചരിച്ച് ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഈ കേസുകളിലുള്‍പ്പെട്ട മഹേഷിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് കളവു മുതല്‍ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest