Connect with us

National

താക്കറേയോടുള്ള ബഹുമാന സൂചകമായി ശിവസേനയെ വിമര്‍ശിക്കില്ലെന്ന് മോദി

Published

|

Last Updated

മുംബൈ: സഖ്യം തകര്‍ന്നെങ്കിലും ശിവസേനയെ വിമര്‍ശിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തരിച്ച ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയോടുള്ള ബഹുമാന സൂചകമായാണ് താന്‍ ശിവസേനയെ വിമര്‍ശിക്കാത്തതെന്ന് മോദി വ്യക്തമാക്കി. താക്കറെ അന്തരിച്ച ശേഷമുള്ള  മഹാരാഷ്ട്രയിലെ ആദ്യ തിരഞ്ഞെടുപ്പാണിത്. താന്‍ ശിവസേനക്കെതിരെ ഒരു വാക്കു പോലും പറയില്ല. അത് താക്കറെയോടുള്ള ആദരവ് കൊണ്ടാണെന്ന് മോദി പറഞ്ഞു. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ മോദി സംഗ്ലിയിലെ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസിനും എന്‍സിപിക്കുമെതിരെ രൂക്ഷ വിമര്‍ശമാണ് മോദി നടത്തിയത്.
അതേ സമയം മോദിയുടെ താക്കറെ പ്രേമത്തെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തി. ശിവസേന മുഖ പത്രമായ സാംനയിലാണ് മോദിക്കെതിരെ വിമര്‍ശം.