Connect with us

Ongoing News

സ്‌കൊളാരി സൂപ്പര്‍ കോച്ച്, വാന്‍ ഗാല്‍ രണ്ടാമത്

Published

|

Last Updated

നാറ്റല്‍: ലോകകപ്പ് പരിശീലകര്‍ക്കിടയിലെ സൂപ്പര്‍ താരം ബ്രസീലിന്റെ സ്‌കൊളാരി തന്നെ. ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവുമധികം പേര്‍ സ്‌കൊളാരിയെ കുറിച്ചാണ് അന്വേഷിച്ചത്. ലോകചാമ്പ്യന്‍മാരായ സ്‌പെയിനിനെ ഹോളണ്ട് തകര്‍ത്തുവിട്ടതോടെ കോച്ച് ലൂയിസ് വാന്‍ ഗാലിനെ കുറിച്ചറിയാന്‍ തിരക്കായി. രണ്ടാം സ്ഥാനത്ത് ഡച്ച് കോച്ചാണ്.
ബ്രസീലിനെ ഒന്ന് വിറപ്പിച്ചതും യുവത്വമുള്ളതുമാകാം ക്രൊയേഷ്യയുടെ നികൊ കോവാക്കിന് മൂന്നാം സ്ഥാനമുണ്ട്. അമേരിക്കയുടെ യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ നാലാമതെത്തിയപ്പോള്‍ ഇറ്റലിയുടെ സെസാര്‍ പ്രാന്‍ഡെലി അഞ്ചാമത്. പോര്‍ച്ചുഗലിനെ തകര്‍ത്തതു കൊണ്ടൊന്നും ജര്‍മനിയുടെ കോച്ചിന് രക്ഷയില്ല.
ആറാം സ്ഥാനത്താണ് ജോക്വം ലോ. മെക്‌സിക്കോയുടെ മിഗ്വേല്‍ ഹെരേര, സ്‌പെയിനിന്റെ വിസെന്റെ ഡെല്‍ബൊസ്‌ക്, കൊളംബിയയുടെ ജോസ് പെക്കര്‍മാന്‍, ഇംഗ്ലണ്ടിന്റെ റോയ് ഹൊഗ്‌സന്‍ എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് പരിശീലകര്‍.