Connect with us

Kozhikode

വടകര മേഖലയില്‍ കടലാക്രമണം രൂക്ഷം; രണ്ട് വീടുകള്‍ തകര്‍ന്നു

Published

|

Last Updated

വടകര: വടകര മേഖലയില്‍ കടലാക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. അന്‍പതോളം വീടുകള്‍ ഭീഷണിയിലാണ്. തീരദേശ റോഡും തകര്‍ന്നിട്ടുണ്ട്.
വടകര, സാന്റ് ബാങ്ക്‌സ്, ആയിക്കല്‍, മുകച്ചേരി, അഴിയൂര്‍, കുരിയാടി എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.
വടകരയില്‍ ഇരുപതും അഴിത്തലയില്‍ എട്ടും മുകച്ചേരി ഭാഗത്ത് നാലും കുരിയാടിയില്‍ 15 വീടുകളും ഭീഷണിയിലാണ്. കുരിയാടിയിലെ ആയിക്കല്‍ ഭാഗത്ത് രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കയാണ്.
കൈതവളപ്പില്‍ ശശി, കൊങ്ങന്റെ വിട ചന്ദ്രന്‍ എന്നിവരുടെ വീടുകളാണ് കടലെടുത്തത്. പുതിയ പുരയില്‍ സത്യനാഥന്‍, പാണന്റെ വിട രമേശന്‍, പുതിയ പുരയില്‍ രമേശ്, രാമത്ത് ഭവാനി, കിണറ്റില്‍കര ഭരതന്‍ എന്നിവരുടെ വീടുകള്‍ ഏത് നിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്.
കുരിയാടിയിലെ തീരദേശ റോഡാണ് തകര്‍ന്നത്. റവന്യൂ അധികൃതരും പോലീസും സ്ഥലത്തെത്തി തീരദേശ നിവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

 

Latest