Connect with us

Kerala

സ്വത്ത് തട്ടിയെടുക്കാന്‍ മക്കള്‍ പിതാവിനെ കൊന്നു

Published

|

Last Updated

താമരശ്ശേരി: അടിവാരം സ്വദേശിയായ പ്രവാസി വ്യവസായിയെ സ്വത്ത് തട്ടിയെടുക്കാനായി മക്കള്‍ കൊന്നുതള്ളിയതായി തെളിഞ്ഞു. സംഭവത്തില്‍ അബ്ദുല്‍ കരീമിന്റെ മക്കളായ മിദ്‌ലാജ്(23), ഫിര്‍ദൗസ് (20), ഭാര്യാ സഹോദരിയുടെ മകന്‍ ഫായിസ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുവൈത്തിലെ വ്യവസാസിയായിരുന്ന എരഞ്ഞോണ അബ്ദുല്‍ കരീമിനെ(48) 2013 സെപ്റ്റംബര്‍ 29 മുതലാണ് കാണാതായത്. താമരശ്ശേരി കോരങ്ങാട്ടെ വീട്ടില്‍നിന്നും പുറത്തേക്കു പോയപിതാവിനെ പിന്നീട് കാണാനില്ലെന്നും കാണിച്ച് മിദ്‌ലാജാണ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. അബ്ദുല്‍ കരീമിന്റെ താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അബ്ദുല്‍ കരീമിന്റെ സഹോദരങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു പരാതി. ലോക്കല്‍ പോലീസിന്റെ അന്വേഷണം എങ്ങുമെത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
വിദേശത്തായിരുന്ന മിദ്‌ലാജിന്റെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപാതകം തെളിഞ്ഞത്. വീട്ടിനകത്തുവെച്ച് ക്ലോറോഫോം മണപ്പിച്ച് കൊലപ്പെടുത്തിയതായി പ്രതികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മൃതദേഹം ബ്ലാങ്കറ്റില്‍പൊതിഞ്ഞ് മൈസൂരിലെ തടാകത്തില്‍ തള്ളിയതായാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്.