Connect with us

Gulf

അപകടത്തില്‍ പരുക്കേറ്റ മലയാളി നഴ്‌സിന് 42.5 ലക്ഷം രൂപ നഷ്ടപരിഹാരം

Published

|

Last Updated

ദുബൈ: വാഹനാപകടത്തില്‍ പരുക്കുപറ്റിയ മലയാളി നഴ്‌സിന് 42,50,000 രൂപ നഷ്ടപരിഹാരം.
ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് സ്വദേശിയും ദുബൈയിലെ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ നഴ്‌സുമായ സിനി രഞ്ജിക്കാണ് 2,61,515 ദിര്‍ഹം നഷ്ടപരിഹാരമായി ലഭിക്കുന്നത്. 2013 മാര്‍ച്ച് അഞ്ചിന് ദുബൈയില്‍ അല്‍ ബര്‍ഷയിലെ സര്‍വീസ് റോഡില്‍ കൂടി നടന്നുപോകുമ്പോള്‍ ഒരു ബ്രിട്ടീഷ് പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ് സിനിക്ക് പരുക്കേറ്റത്. തുടര്‍ന്ന് ദുബൈ റാശിദ് ആശുപത്രിയില്‍ 20 ദിവസം ചികിത്സ നടത്തി.
അതിനുശേഷം സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള രേഖകള്‍ ദുബൈയിലെ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയെ ഏല്‍പിക്കുകയായിരുന്നു. മൂന്നു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സ് ഫയല്‍ ചെയ്ത കേസില്‍ പ്രാഥമിക കോടതി രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചു. എന്നാല്‍ ഈ തുക മതിയായ നഷ്ടപരിഹാരമല്ല എന്നു കാണിച്ചു കൊണ്ട് അല്‍ക്കബ്ബാന്‍ അഡ്വക്കേറ്റ് അപ്പീല്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് അപ്പീല്‍ കോടതി നഷ്ടപരിഹാര തുക രണ്ടുലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമായി ദിര്‍ഹം വര്‍ധിപ്പിച്ച് ചെലവും പലിശയുമടക്കം ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് 2,61,515 ദിര്‍ഹം സിനിക്ക് ലഭിക്കുമെന്ന് അഡ്വ. ശംസുദ്ദീന്‍ അറിയിച്ചു.

 

Latest