Connect with us

Kannur

കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ; അബ്ദുള്ളക്കുട്ടി

Published

|

Last Updated

കണ്ണൂര്‍: കേരളത്തില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണെന്ന് എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എ. ചില മാധ്യമങ്ങള്‍ തന്നെ നിരന്തരം വേട്ടയാടുന്നു. കുടുംബാംഗങ്ങളെ കേരളത്തിന് പുറത്ത് താമസിപ്പിക്കേണ്ടിവന്നുവെന്നും ഒരു പൊതു പ്രവര്‍ത്തകനോടും ഇത്ര ക്രൂരത കാണിക്കരുതെന്നും അബദുള്ളക്കുട്ടി പറഞ്ഞു. തന്റെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല, പ്രായമായ ഉപ്പയും ഉമ്മയും തന്നെ കാണുമ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുന്നു.മുസ്‌ലിം കുടുംബത്തില്‍ പിറന്നവരല്ലെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ക്രൂരമായി എനിക്കെതിരെ വാര്‍ത്ത നല്‍കാന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. ഇനിയെങ്കിലും തനിക്കെതിരെയുള്ള വാര്‍ത്തകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.