Connect with us

International

വിസ നിഷേധിക്കുന്ന നിയമത്തില്‍ ഒബാമ ഒപ്പുവെച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: ഇറാന്‍ സ്ഥാനപതിക്ക് വിസ നിഷേധിക്കുന്ന നിയമത്തില്‍ ബരാക് ഒബാമ ഒപ്പുവെച്ചു. തീവ്രവാദവുമായി ബന്ധമുള്ള ഏത് യു എന്‍ അംബാസഡര്‍ക്കും വിസ നിഷേധിക്കുന്നതാണ് നിയമമെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. 1979ല്‍ ഇറാനിലെ അമേരിക്കന്‍ എംബസിയില്‍ അതിക്രമം നടത്തിയ വിദ്യാര്‍ഥിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹാമിദ് അബൂത്വാലിബിയെ സ്ഥാനപതിയാക്കിയതിനെ തുടര്‍ന്നാണ് അമേരിക്ക പുതിയ നിയമം ആവിഷ്‌കരിച്ചത്. ഹാമിദ് അബൂത്വാലിബിക്ക് അമേരിക്ക നേരത്തെ തന്നെ വിസ നിഷേധിച്ചിരുന്നു. വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ഇറാന്‍ യു എന്നില്‍ പരാതി നല്‍കിയിട്ടുണ്ട്.
അമേരിക്കയുടെ ഇരുസഭകളിലും പാസാക്കിയ ശേഷമാണ് ഒബാമ ഒപ്പുവെച്ചത്. എന്നാല്‍, താന്‍ ഒരുനിലക്കും തീവ്രവാദ ബന്ധം പുലര്‍ത്തിയിട്ടില്ലെന്നും സന്നദ്ധ പ്രവര്‍ത്തകനായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അബൂത്വാലിബി പറഞ്ഞു. പുതിയ നിയമമനുസരിച്ച് അമേരിക്കയിലേക്കുള്ള അംബാസഡര്‍മാരെ സ്വീകരിക്കാനും നിരസിക്കാനും അമേരിക്കക്ക് അധികാരമുണ്ടായിരിക്കും. അമേരിക്ക അന്താരാഷ്ട്ര നിയമമാണ് ലംഘിക്കുന്നതെന്ന് ഇറാന്‍ ആരോപിച്ചു.

Latest