Connect with us

Kerala

സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതും: ഉമ്മന്‍ചാണ്ടി

Published

|

Last Updated

കോട്ടയം: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് യു ഡി എഫിന് മികച്ച വിജയമായിരിക്കും ഉണ്ടാവുക. കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. ഇതാണ് വര്‍ധിച്ച പോളിംഗ് ശതമാനം കാണിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയില്‍ വോട്ടുരേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

കേരളത്തില്‍ യു ഡി എഫ് വന്‍ വിജയം നേടുമെന്ന് എ കെ ആന്റണി പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ എന്തായാലും ഒരു സീറ്റ് അധികം യു ഡി എഫിന് ലഭിക്കും. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ജഗതിയില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം ആന്റണി പറഞ്ഞു.

സംസ്ഥാനത്ത് 1977ലെ ഫലം ആവര്‍ത്തിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ജനങ്ങള്‍ തെരെഞ്ഞെടുപ്പിനെ വളരെ ഗൗരവത്തിലാണ് കാണുന്നതെന്നതിന് പോളിംഗ് ശതമാനത്തിലെ വര്‍ധന തെളിവാണെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുധീരന്‍.

യു ഡി എഫിന് നല്ല ഭൂരിപക്ഷം ലഭിക്കുമെന്ന് കെ മുരളീധരന്‍ എം എല്‍ എ പറഞ്ഞു. ചുരുങ്ങിയത് 17 സീറ്റ് കേരളത്തില്‍ ലഭിക്കുമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest