Connect with us

Kerala

ഹജ്ജ് അപേക്ഷ ഇന്നു കൂടി

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ ഹജ്ജിനു അപേക്ഷിക്കുന്നതിനുള്ള അവസാന ദിവസം ഇന്ന്. കഴിഞ്ഞ ഫെബ്രുവരി ആദ്യത്തില്‍ തുടങ്ങിയ അപേക്ഷ സ്വീകരിക്കല്‍ ഈ മാസം 15 വരെയായിരുന്നെങ്കിലും ഒരാഴ്ച കൂടി നീട്ടി നല്‍കുകയായിരുന്നു. ഇന്ന് മൂന്ന് മണി വരെയാണ് അപേക്ഷ സ്വീരിക്കുന്നതിനുള്ള സമയമെങ്കിലും വൈകി കിട്ടുന്ന അപേക്ഷകളും സ്വീകരിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇന്നലെ വരെ 54,700 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 2136 അപേക്ഷകര്‍ 70 വയസ്സ് പൂര്‍ത്തിയായ വിഭാഗത്തില്‍ പെട്ടവരും ( റിസര്‍വ് കാറ്റഗറി എ ) 7670 അപേക്ഷകള്‍ തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവരു (റിസര്‍വ് കാറ്റഗറി ബി )ടെതുമാണ്. ജനറല്‍ കാറ്റഗറിയില്‍ ഉള്‍പെട്ടവര്‍ 44, 894. അവസാന ദിവസമായ ഇന്ന് ആയിരത്തോളം അപേക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതല്‍ അപേക്ഷ ഈ വര്‍ഷവും കേരളത്തില്‍ നിന്നു തന്നെയാണ്. അപേക്ഷകര്‍ കൂടുതലുണ്ടായിട്ടും ആനുപാതികമായ ക്വാട്ട ലഭിക്കുന്നില്ല എന്നത് കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിനപേക്ഷകര്‍ക്ക് അവസരം നഷ്ടപ്പെടുത്തുകയാണ്.
കേരളത്തിനു കഴിഞ്ഞ വര്‍ഷം വിവിധ ഘട്ടങ്ങളിലായി ലഭിച്ച ക്വാട്ടയില്‍ കൂടുതല്‍ അപേക്ഷകര്‍ ഈ വര്‍ഷം റിസര്‍വ് കാറ്റഗറിയില്‍ മാത്രമുണ്ട്. ഇന്ന് കൂടി ലഭിക്കുന്ന അപേക്ഷകളില്‍ റിസര്‍വ് കാറ്റഗറിയില്‍ പെട്ടവരുണ്ടെങ്കില്‍ 70 വയസ്സ്് പൂര്‍ത്തിയായവര്‍ക്ക് അവസരം നല്‍കിയതിനു ശേഷം റിസര്‍വ് കാറ്റഗറി ബിയില്‍ പെട്ടവരെ കൂടി നറുക്കെടുപ്പിലൂടെ കണ്ടെത്തേണ്ടിവരും. ഇങ്ങിനെയെങ്കില്‍ ജനറല്‍ കാറ്റഗറിയില്‍ പെട്ടവര്‍ക്കാര്‍ക്കും ഇത്തവണ അവസരം ലഭിക്കാനിടയില്ല.