Connect with us

Kerala

അബ്ദുള്ളക്കുട്ടി തന്നോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചുവെന്ന് സരിത

Published

|

Last Updated

കൊച്ചി: എ പി അബ്ദുള്ളക്കുട്ടി എം എല്‍ എക്കെതിരെ വെളിപ്പെടുത്തലുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. അബ്ദുള്ളക്കുട്ടി തന്നോട് മാന്യമല്ലാത്ത രീതിയില്‍ സംസാരിച്ചു. മസ്‌കറ്റ് ഹോട്ടലില്‍ എത്താന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ അനുഭവങ്ങളുള്ളത് കൊണ്ട് താന്‍ പോയില്ല. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് രണ്ട് മാസത്തോളം തുടര്‍ച്ചയായി അബ്ദുള്ളക്കുട്ടി തന്നെ വിളിച്ച് ശല്യം ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം തന്റെപേര് പോലീസിനോട് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് അബ്ദുള്ളക്കുട്ടി എസ് എം എസ് അയച്ചിരുന്നു എന്നും സരിത വെളിപ്പെടുത്തി.

ക്ലിഫ്ഹൗസുമായി യാതൊരു ബന്ധവും തനിക്കില്ല. മുഖ്യമന്ത്രി യാതൊരു സഹായവും ചെയ്തിട്ടില്ല. നിരവധി രാഷ്ട്രീയ നേതാക്കള്‍ തനിക്ക് സഹായം ചെയ്തിട്ടുണ്ട്. അതില്‍ ഇടത്-വലത് വ്യത്യാസമില്ല. ഇനിയും നിരവധി നേതാക്കള്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവരുടെ പേരുകള്‍ വരുംനാളുകളില്‍ വെളിപ്പെടുത്തും. താന്‍ കേസില്‍ ഉള്‍പെട്ട് മാനസികമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആരും തന്നെ സഹായിച്ചിട്ടില്ല. അവരും കുറച്ച് മനഃപ്രയാസം അനുഭവിക്കട്ടെ എന്ന് കരുതിയാണ് ഇപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്തതെന്നും സരിത പറഞ്ഞു.