Connect with us

Gulf

സ്‌കൂള്‍ കവാടത്തില്‍ വനിതാ ബസ് കണ്ടക്ടര്‍ കുത്തേറ്റു മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

|

Last Updated

ദുബൈ: സ്‌കൂള്‍ കവാടത്തിന് സമീപം വനിതാ ബസ് കണ്ടക്ടര്‍ കുത്തേറ്റു മരിച്ചു. തിരുവനന്തപുരം വര്‍ക്കല കവലയൂര്‍ സ്വദേശി സോണിയ (35) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആലപ്പുഴ സ്വദേശി രഞ്ജിത്തി(41)നെ പോലീസ് കസ്റ്റഡിയിലെടുത്തു. സോണിയയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രഞ്ജിത്ത് സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 11നോടടുത്താണ് സംഭവം. ഗര്‍ഹൂദ് എന്‍ ഐ മോഡല്‍ സ്‌കൂളില്‍ ബസില്‍ നിന്ന് അധ്യാപകരെ ഇറക്കിയ ശേഷം സ്‌കൂളിലേക്ക് നടന്നുപോകവേ ഒരാള്‍ എത്തി പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കഴുത്തറുക്കാനും ശ്രമിച്ചു. രക്തത്തില്‍ കുളിച്ചുകിടന്ന സോണിയ നിമിഷങ്ങള്‍ക്കകം മരിച്ചു പ്രതി സ്വയം കുത്തി ആത്മഹത്യക്കും ശ്രമിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട് അവര്‍ നാട്ടിലാണ്. നാട്ടില്‍ കുടുംബ കോടതിയില് വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
ഒരു വര്‍ഷമായി സോണി സ്‌കൂള്‍ ബസ് കണ്ടക്ടറായിട്ട്. കൃത്യമായി ജോലിക്കെത്തിയിരുന്നുവെന്നും ഇവരുടം കുടുംബപശ്ചാത്തലം അറിയില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
രഞ്ജിത് ഷാര്‍ജയിലാണ് ജോലി ചെയ്യുന്നത്. ആദ്യമായാണ് ഇയാളെ സ്‌കൂള്‍ പരിസരത്ത് കാണുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസ് അന്വേഷണം തുടരുന്നു. രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest