Connect with us

Malappuram

മൊബൈല്‍ പ്രണയം: യുവാവ് പോലീസ് വലയിലായി

Published

|

Last Updated

നിലമ്പൂര്‍: മൊബൈല്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് യുവാവ് ഒടുവില്‍ നിലമ്പൂര്‍ പോലീസിന്റെ വലയിലായി. അമരമ്പലം ഉപ്പുവള്ളി സ്വദേശി പറയാട്ട് മുഹമ്മദ് ഷാഫി(19)യെയാണ് നിലമ്പൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
നേരമ്പോക്കിനായി സുഹൃത്തുക്കള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചാണ് ഷാഫി പതിനാലുകാരിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ 17ന് പെണ്‍കുട്ടിയുമായി നാടുവിടുകയായിരുന്നു. പെരിന്തല്‍മണ്ണ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെത്തിയ ഇരുവരെയും പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബന്ധുക്കളുമായി ചേര്‍ന്ന് ബാംഗ്ലൂര്‍ വെച്ച് പിടികൂടുകയായിരുന്നു. നാട്ടിലെത്തിച്ച യുവാവിനെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നേരത്തെ ഷാഫിയും സുഹൃത്തുമൊത്ത് പെണ്‍കുട്ടിെയ കാണാന്‍ വീടിനടുത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്ത അയല്‍വാസി ഷാഫിയുടെ മോട്ടോര്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം മൊബൈലില്‍ എടുത്തിരുന്നതാണ് കേസിന് തുമ്പാകാന്‍ കാരണമായത്. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബൈക്കിന്റെ നമ്പര്‍ പരിശോധിച്ചതില്‍ പൂക്കോട്ടുംപാടത്തുള്ളയാളാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കി അന്വേഷിച്ചപ്പോള്‍ ആള്‍ സ്ഥലത്തില്ലെന്നും മനസ്സിലായി. തുടര്‍ന്ന് മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ ഹൈദരാബാദ് ലൊക്കേഷനാണ് കാണിച്ചിരുന്നത്. തുടരന്വേഷണത്തില്‍ ബാംഗ്ലൂരിലേക്ക് പോകുന്നതായി മനസ്സിലാക്കിയതിനാല്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളുമായി അവിടെയെത്തി പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൂന്നു പവന്‍ വരുന്ന സ്വര്‍ണാഭരണം കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവ് വിദേശത്താണ്.

Latest