Connect with us

Kannur

27 വര്‍ഷത്തിന് ശേഷം എം വി ആറിനെ കാണാന്‍ വി എസ് എത്തി

Published

|

Last Updated

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി എം പി ജനറല്‍ സെക്രട്ടറി എം വി രാഘവനെ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെത്തി. ഇന്നലെ ഉച്ചക്ക് 12.45 മണിയോടെയാണ് വി എസ്, എം വി ആറിനെ കാണാനെത്തിയത്. സി പി എമ്മില്‍ നിന്ന് 1986ല്‍ എം വി രാഘവനെ പുറത്താക്കിയതിന് ശേഷം ആദ്യമായാണ് വി എസ്, അദ്ദേഹത്തെ കാണാനെത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ബര്‍ണശ്ശേരിയിലെ വീട്ടിലെത്തി പിണറായി വിജയന്‍ രാഘവനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി എം വി ആര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എം വി രാഘവന്റെ ആരോഗ്യനിലയെയും ചികിത്സയെയും കുറിച്ച് വി എസ് ബന്ധുക്കളോടും പാര്‍ട്ടി നേതാക്കളോടും ചോദിച്ചറിഞ്ഞു. സി എം പി നേതാക്കളായ പാട്യം രാജന്‍, എം കെ കണ്ണന്‍, സി കെ നാരായണന്‍, സി വി നാരായണന്‍ എന്നിവര്‍ ഈ സമയത്ത് എം വി ആറിനടുത്തുണ്ടായിരുന്നു. ഇന്നലെ സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനു ശേഷം തനിച്ചാണ് എം വി ആറിനെ കാണാന്‍ വി എസെത്തിയത്.

Latest