Connect with us

Kannur

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യക്ക് ജോലി ലഭിക്കാത്തതിലെ വിരോധമെന്ന് ബാങ്ക് പ്രസിഡന്റ്

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്കില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയാണ് ക്ലറിക്കല്‍ പോസ്റ്റില്‍ സി പി എം അനുഭാവികളെ നിയമിച്ചതെന്നു തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയാറാണെന്നു പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ നിയമന നടപടികളെക്കുറിച്ച് അറിയാത്തവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എഴുത്തുപരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റ്, ഇന്റര്‍വ്യൂ സമയത്ത് ഒരു ബാങ്കിനും നല്‍കാറില്ല. ഇന്റര്‍വ്യൂവിനു ശേഷം ബാങ്കുകള്‍ അഭിമുഖത്തിന്റെ മാര്‍ക്ക് പരീക്ഷാബോര്‍ഡിന് അയച്ചുകൊടുക്കുകയാണ് ചെയ്യുക. ഇതിനുശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. തനിക്കുനേരേ ഉയര്‍ന്ന ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയമോ ഗ്രൂപ്പോ അല്ല. ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കാത്തതിന്റെ വിരോധമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡി സി സിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.