Connect with us

National

നാരായണ്‍ സായ് നേപ്പാളിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

Published

|

Last Updated

സൂറത്ത്: പീഡനക്കേസില്‍ ആരോപണവിധേയനായ നാരായണ്‍ സായ് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അസാറാം ബാപ്പുവിന്റെ മകനായ നാരായണ്‍ സായ് നേപ്പാളിലേക്കാണ് രക്ഷപ്പെട്ടതെന്ന് സൂറത്ത് പോലീസ് വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചു. നേപ്പാള്‍ അതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തുന്നതിന് പോലീസ് സംഘം ബീഹാറിലേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാരായണ്‍ സായിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബാപ്പുവിനും മകനുമെതിരെ രണ്ട് സഹോദരിമാരാണ് പീഡന പരാതി നല്‍കിയത്. സൂറത്ത് പോലീസിന് ലഭിച്ച രണ്ട് പരാതികളില്‍ ഒന്ന് അസാറാമിനും മറ്റൊന്ന് നാരായണ്‍ സായിക്കും എതിരെയാണ്. നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചു, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് സൂറത്ത് പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പറഞ്ഞു. നാരായണ്‍ സായിക്കെതിരെയുള്ള പരാതി ഝാംഗിര്‍പുര പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തത്. അസാറാമിനെതിരെയുള്ള പരാതി അഹമ്മദാബാദിലേക്ക് മാറ്റിയിട്ടുണ്ട്. മൂത്ത സഹോദരി അസാറാമിനെതിരെയും ഇളയവള്‍ മകനെതിരെയുമാണ് പരാതി നല്‍കിയത്. രാജസ്ഥാനിലെ ജോധ്പൂര്‍ ആശ്രമത്തില്‍ വെച്ച് പതിനാറുകാരിയെ പീഡിപ്പിച്ചതിന് 75കാരനായ അസാറാം കഴിഞ്ഞ മാസം ഒന്ന് മുതല്‍ ജയിലിലാണ്.

---- facebook comment plugin here -----

Latest