Connect with us

Malappuram

ആര്യാടന്‍ പങ്കെടുത്ത പരിപാടി ലീഗ് ബഹിഷ്‌കരിച്ചു

Published

|

Last Updated

മലപ്പുറം: നിലമ്പൂരിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാന ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുസ്‌ലിംലീഗ് നേതാക്കള്‍ വിട്ടുനിന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദായിരുന്നു ഉദ്ഘാടകന്‍. ആര്യാടന്‍ പങ്കെടുക്കുന്നത് മൂലമാണ് മുസ്‌ലിം ലീഗ് ഭാരവാഹികളും ലീഗിലെ നഗരസഭാ കൗണ്‍സിലര്‍മാരും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചതെന്നാണ് സൂചന. അതേസമയം ചടങ്ങിലേക്ക് ക്ഷണിക്കാത്തതുമൂലമാണ് പങ്കെടുക്കാതിരിന്നതെന്ന് മുസ്‌ലിംലീഗ് നേതാക്കള്‍ പറഞ്ഞു. ഉദ്ഘാടനം തങ്ങളെ ഔദേ്യാഗികമായി അറിയിച്ചിട്ടില്ലെന്നും പരിപാടി തുടങ്ങുന്നതിന് മണിക്കൂര്‍ മുമ്പ് മാത്രമാണ് തങ്ങളെ ക്ഷണിച്ചതെന്നും ഇതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നുമാണ് നഗരസഭാ ലീഗ് കൗണ്‍സിലര്‍മാറുടെ മറുപടി.
എന്നാല്‍ ഇ ടി മുഹമ്മദ് ബഷീറെനെതിരെയുള്ള പ്രസ്താവനയെ തുടര്‍ന്ന് ആര്യാടന്റെ തട്ടകമായ നിലമ്പൂരില്‍ യൂത്ത്‌ലീഗ് പരസ്യമായി രംഗത്തിറങ്ങുകയും കഴിഞ്ഞ ദിവസം ആര്യാടന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യൂത്ത്‌ലീഗ്, യൂത്ത് കോണ്‍ഗ്രസും ഭാരവാഹികള്‍ പരസ്പരം തെറി അഭിഷേകവും നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആര്യാടന്റെ ചടങ്ങില്‍ നിന്നും ലീഗ് പ്രവര്‍ത്തകര്‍ വിട്ടുനിന്നത്.