Connect with us

Gulf

പുത്തന്‍ കാറുകള്‍ പാട്ടത്തിന്; വാഹന വിപണിയില്‍ പുതിയ തന്ത്രം

Published

|

Last Updated

സ്‌കത്ത്. പുത്തന്‍ കാറുകള്‍ പാട്ട വ്യവസ്ഥയില്‍ ഉപയോഗിക്കാന്‍ നല്‍കുന്ന രീതിയുമായി വന്‍കിട കമ്പനികളും വിതരണക്കാരും രംഗത്തു വരുന്നു. വാഹന ഉപയോഗത്തില്‍ രാജ്യത്ത് പ്രചരിച്ചു വരുന്ന പുതിയ രീതി വന്‍കിടക്കാര്‍ കയ്യടക്കുകയാണ്.  

റെന്റ് എ കാര്‍ സമ്പ്രദായത്തിന്റെ നവീകരിച്ച പതിപ്പുമായാണ് വന്‍കിട കമ്പനികള്‍ രംഗം കീഴടക്കാനൊരുങ്ങുന്നത്. വില കൊടുത്തു വാങ്ങാതെയും അറ്റകുറ്റ പണികള്‍ക്കു പണം ചെലവിടാതെയും പുത്തന്‍ വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള അവസരമാണ് കമ്പനികള്‍ അവതരിപ്പിക്കുന്നത്.

മിത്‌സുബിഷിയുടെ പുതിയ കാറുകള്‍ പാട്ടത്തിനു നല്‍കുന്ന പദ്ധതി ഇന്നലെ അംഗീകൃത ഏജന്‍സിയായ ജനറല്‍ ഓട്ടോമോട്ടീവ് കമ്പനി പ്രഖ്യപിച്ചു. “ലീസ് ടു ഓണ്‍” എന്ന ശീര്‍ഷകത്തിലാണ് കമ്പനി പാട്ട വ്യവസ്ഥ അവതരിപ്പിക്കുന്നത്. സങ്കീര്‍ണതകളില്ലാത്തതും സാമ്പത്തികഭാരം കുറഞ്ഞതുമായ രീതിയിലൂടെയാണ് പാട്ട വ്യവസ്ഥ അവതരിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു. രാജ്യത്തെ വര്‍ധിച്ചു വരുന്ന ആവശ്യംകൂടി പരിഗണിച്ചാണ് പാട്ട വ്യവസ്ഥ അവതരിപ്പിക്കുന്നത്. പാട്ട വ്യവസ്ഥ രാജ്യത്തു പ്രചരിച്ചു വരുന്ന രീതിയാണെന്നും ഉപഭോക്താക്കള്‍ക്ക് പണമടച്ചു തീര്‍ക്കേണ്ട പ്രയാസമില്ലാതെയും കുറഞ്ഞ പ്രാഥമിക നിക്ഷേപത്തോടെയുമാണ് മിത്‌സുബിഷിയുടെ പുതിയ കാറുകള്‍ പാട്ടത്തിനു ലഭ്യമാക്കുന്നതെന്ന് കമ്പനി ജനറല്‍ മാനേജര്‍ മാര്‍ക് തോംലിന്‍സന്‍ പറഞ്ഞു.

വാഹനങ്ങളുടെ അറ്റുകുറ്റ പണികളുടെ പ്രയാസം അനുഭവിക്കേണ്ടി വരുന്നില്ലെന്നതും അപകടമോ കേടുപാടോ സംഭവിച്ചാല്‍ വളരെ വേഗം പകരം വാഹനം ലഭിക്കുന്നു എന്നതും ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന മികച്ച സൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷം വരെയാണ് മിത്‌സുബിഷി വാഹനങ്ങള്‍ പാട്ടത്തിന് നല്‍കുന്നത്. പ്രതിമാസ വാടകയുടെ മൂന്നു മടങ്ങ് മുന്‍കൂറായി നല്‍കിയാല്‍ വാഹനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി പജേറോ, ഗാലന്റ്, എല്‍ 200, എ എസ് എക്‌സ്, ലാന്‍സര്‍ ഫോര്‍ടിസ് തുടങ്ങിയ വാഹനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. പൂര്‍ണമായും ഇന്‍ഷ്വറന്‍സ് ചെയ്തതും സൗജന്യ രജിസ്‌ട്രേഷന്‍ സൗകര്യത്തോടെയുമാണ് വാഹനങ്ങള്‍ നല്‍കുക. ആറു വ

ര്‍ഷത്തെ അണ്‍ലിമിറ്റഡ് മൈലൈജ് വാറന്റി, ആറു വര്‍ഷത്തെ റോഡ് സൈഡ് റിക്കവറി, മൂന്നു വര്‍ഷത്തേക്കോ അല്ലെങ്കില്‍ 90,000 കിലോമീറ്റര്‍ വരെയോ സമ്പൂര്‍ണ മെയിന്റനന്‍സ് തുടങ്ങിയ സൗകര്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തെ വാഹന മേഖലയില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനി ഈ രംഗത്ത് നാഴികക്കല്ലാകാവുന്ന ആശയമാണ് പാട്ട വ്യവസ്ഥയിലൂടെ അവതരിപ്പിക്കുന്നതെന്ന് ജനറല്‍ ഓട്ടോമോട്ടീവ് കമ്പനി പറയുന്നു. മുഴുവന്‍ പണം മുടക്കാതെ തന്നെ വാഹനത്തിന്റെ ഉടമയാകാന്‍ കഴിയുന്ന രീതിയാണ് കമ്പനി അവതരിപ്പിക്കുന്നത്. റെന്റ് എ കാര്‍ രീതിക്ക് ഈ സൗകര്യമില്ലെന്നും കമ്പനി പറയുന്നു. മിത്‌സുബിഷി ഉപഭോക്താക്കള്‍ക്ക് മറ്റൊരു അവസരം കൂടി സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെയെന്നും പദ്ധതി രാജ്യത്ത് മിത്‌സുബിഷി വാഹനങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെ സൃഷ്ടിക്കാന്‍ വഴിയൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതേ മാതൃക പിന്‍തുടര്‍ന്ന് കൂടുതല്‍ കമ്പനികള്‍ പാട്ട വ്യവസ്ഥയുമായി രംഗത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓട്ടോമൊബൈല്‍ രംഗത്തുള്ളവര്‍ നിരീക്ഷിക്കുന്നു.

Latest